അനാദിയായ മഴയുടെ സ്പര്‍ശം

Trips
നല്ലമുടി പൂഞ്ചോലയില് നിന്നും ഇറങ്ങുമ്പോള് നിരാശയുടെ മൂടുപടം എങ്ങും തളംകെട്ടിയ പ്രതീതി ആയിരുന്നു, ഒത്തിരി പ്രതീക്ഷയില് വന്യജീവി സമ്പത്തിനാല് അനുഗ്രഹീതമായ് വാല്പ്പാരറയില് വന്നിട്ട് ആനയെ പോയിട്ട് ഒരു പൂടപോലും കാണാന് ഭാഗ്യം ലഭിച്ചില്ലല്ലോ എന്ന നിരാശ, ഇനി പോകുവാന് തക്ക ഇടങ്ങള് മാപ്പിലും തീര്ന്നിംരിക്കുന്നു, താഴെ കാറിനടുത്തെത്തി ഇനി എന്താണ് പ്ലാന് എന്നാലോചിച്ചു നില്ക്കപവേ ഇരു നിറമുള്ള മെലിഞ്ഞ് ആരോഗ്യവാനായ ഒരു 60കാരന് ഞങ്ങളുടെ അടുതെത്തി “ചിന്നച്ചാമി”.. സര് സൂയിസൈഡ് പോയിന്റ്‌ പാക്ക പോരീങ്കളാ..??? “അടി സക്കേ..മനസ്സില് ഒരുപാടു ലഡുംകള് ഒരുമിച്ചു പൊട്ടി” ഇവിടെന്നു കുറച്ചു ദൂരം ഉണ്ട് പക്ഷെ നിങ്ങളുടെ കാറില് പോകാന് പറ്റില്ല ഫോര് വീല് വണ്ടി വേണം അല്ലെങ്കില് സുമോ മാതിരി ഉയരമുള്ള വണ്ടി വേണം. നേരത്തെ പൊട്ടിയ ലഡു ആരോ എടുത്തു നിലത്തിട്ടു ചവിട്ടി തേച്ചപോലെ വന്ന മറുപടി വീണ്ടും എന്നെ നിരാശയുടെ മഞ്ജത്തില് കയറ്റാന് നോക്കുമ്പോള് ചിന്നച്ചാമി കൈ പിടിച്ചിറക്കിയിട്ടു പറഞ്ഞു “സര് ഇന്നോരു വഴി ഇരുക്ക്‌ ആനാ കൊന്ജ്ജം സുത്തി പോണം റോഡ്‌ കിടയാത് ആനാ പോലാം” “റിസ്ക്‌” അതു എടുക്കനുള്ളതാണല്ലോ; എന്നാല് എടുത്തുകളയാം എന്നു ഞങ്ങളും തീരുമാനിച്ചു.
കുറെ ദൂരം നല്ല റോഡ്‌ ഉണ്ട് പിന്നീടങ്ങോട്ട് മണ് പാതകള് ആണ്, പോരാത്തതിന് തകര്ത്തു പെയ്യുന്ന മഴയില് കുതിര്ന്ന പാതകളും; ഒരു വലിയ റിസ്ക്‌ ആണ് ഞങ്ങള് വാഗണറിനു നല്ക്കാന് പോകുന്നതെന്ന് ഉറപ്പായി. പോകും വഴിയില് ചിന്നച്ചാമിയില് നിന്നും വാല്പ്പാറയെ ഞങ്ങള് അടുത്തറിഞ്ഞു ജിറാഫ് സിംഹം എന്നിങ്ങനെ ചില്ലറ മൃഗങ്ങള് ഒഴികെ മറ്റെല്ലാം വാല്പാറയില് ഉണ്ടെന്നാണ് പുള്ളിയുടെ പക്ഷം,പക്ഷെ മിക്കതും രാത്രിയേ പുറത്തിറങ്ങൂ.. മൃഗങ്ങളെ കാണാന് എപ്പോള് വരണം എന്ന അഭിയുടെ ചോദ്യത്തിന് അദ്ധേഹം നല്കിയ മറുപടി ഇന്നും എന്നെ ചിരിപ്പിക്കുന്നു, അതിങ്ങനെ ആയിരുന്നു “മൃഗങ്ങളെ നേരില് കാണാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്”. അങ്ങിനെ ഒരു ഉത്തരത്തിനുപിന്നില് ശക്തമായ അനുഭവങ്ങളും ആ കണ്ണുകളില് തെളിഞ്ഞു കാണമായിരുന്നു.
നല്ല റോഡിലൂടെ ഉള്ള യാത്ര അവസാനിക്കാറായെന്നു മെയിന് റോഡില്നിന്നും എസ്റ്റേറ്റ് പാതയിലേക്ക് കാര് കയറിയപ്പോള് സാമി അറിയിപ്പ് തന്നു, വാല്പ്പാറയിലെ മഴയും വിചിത്രമായിരുന്നു കാര്മേോഘങ്ങള് മൂടി നിന്നാലും പെയ്യില്ല പെയ്യാന് തുടങ്ങിയാലോ അതൊരു പെയ്ത്തായിരിക്കും. ടണ്ണ്കണക്കിന് കനത്തില് വെള്ളിമീനുകള് ഭൂമിയിലേക്ക്‌ കുതിച്ചിറങ്ങും പോലെ അവള് പെയ്തൊഴിയും. ചാറല് മഴ വിരളമായ് മാത്രം ലഭിച്ചു. ഇപ്പോള് റോഡില് ടാറില്ല മണ്പാ്തകള് ആരംഭിച്ചിരിക്കുന്നു ഒരു ജീപ്പിനു പോകാനുള്ള വീതിയെ റോഡിനുള്ളു എതിരെ ഒരു വണ്ടി വന്നാല് പണി പാളിയതുതന്നെ. അവിടിവിടെ ആയി കല്ലുകള് പാകിയിട്ടുണ്ട് അവയില് അകറി കാര് കാറ്റില് വള്ളങ്ങള് ആടിയുലയും പോലെ യാത്ര തുടര്ന്നു, മഴയ്ക്ക്‌ ചെറിയൊരു ശമനം ഉണ്ട് ഞാന് കുടയും ക്യാമറയുമായ്‌ ഇറങ്ങി നടക്കാന് തീരുമാനിച്ചു, രണ്ടുണ്ട് കാര്യം ഒന്ന് അടി തട്ടാതെ കാറിനു വഴികാട്ടാം കൂടെ ശുദ്ധവായുവും പ്രക്രതിയുടെ ലാസ്യ ഭാവങ്ങളും ആവോളം ആസ്വദിക്കാം. ഒന്ന്,രണ്ട് എന്നീ ക്രമത്തില് മാത്രം ഗിയര് മാറ്റി അഭി വണ്ടി ഓടിച്ചുകൊണ്ടിരുന്നു, പലപ്പോഴും മതിമറന്നു പ്രകൃതിയെ ആസ്വദിച്ചു നിന്നുപോയ ഞാന് കാറിനു പിറകെ ഓടെണ്ടി വന്നു.. ഇടക്ക് മഴ അതികമാവുംപോഴും പാതകള് നന്നാവുംപോഴും ഞാന് കാറില് കയറി. ഇടക്ക് ജിതേഷും കൂട്ടിനിറങ്ങി. തുടര്ച്ചയായ ചെറു ഇറക്കങ്ങള് ഇറങ്ങി വണ്ടി ചെറിയൊരു ഗ്രാമത്തില് എത്തി എസ്റ്റേറ്റ് തൊഴിലാളികളുടെ കുറച്ചു വീടും ഒരു അമ്പലവും അവിടെ കണ്ടു ഗ്രാമാതിര്ത്തി യില് ഒരു ചെറിയ ചായക്കടയില് മഴയുടെ ആലസ്യം മാറ്റാന് വന്ന ചില തൊഴിലാളികള് കുശലംപറഞ്ഞിരിപ്പുണ്ട്. ആ ചായക്കട കഴിഞ്ഞാല് ഇനി ജനവാസം തീരേ ഇല്ലാത്ത തേയിലത്തോട്ടങ്ങള്ക്കിടയിലൂടെ ആണ് യാത്ര എന്നു ചാമി അറിയിപ്പു തന്നു. വല്ലതും കഴിക്കണേല് ഇതു താന് ലാസ്റ്റ് ചാന്സ് എന്നാണ് അതിനര്ത്ഥം . !!
ആന എപ്പോളും വന്നേക്കാവുന്ന പ്രദേശം ആണെന്ന് ചാമി നേരത്തെ പറഞ്ഞതിനാല് ആന നിരീക്ഷണവും നടത്തത്തിന്റെ ഭാഗമായി. വഴികള് കുറേക്കൂടെ ഇടുങ്ങിയിരിക്കുന്നു ഇരുവശങ്ങളിലുമായി സമൃദ്ധമായ് വളര്ന്നു നില്ക്കുന്ന തേയിലത്തോട്ടങ്ങള്ക്കിടയിലൂടെ വാഗണര് പതിയെ നീങ്ങി. വശങ്ങളിലായി ഒറഞ്ചു മരങ്ങളും വച്ചുപിടിപ്പിച്ചതിനാല് പാതകള് മനോഹരം തന്നെ. ഒരു പ്രാവശ്യം ചിന്നച്ചാമി ഇതുപോലെ കുറെ സഞ്ചരികളുമായ് വന്ന് മടങ്ങവേ ആന അവരുടെ വാഹനത്തിനു മുന്നില് വന്നു, ഒന്നു വെട്ടിച്ചു മാറ്റാന് പോലും വീതി ഇല്ലാത്ത ആ റോഡില് അവര് വാഹനത്തില് നിന്നും ഇറങ്ങി ഓടാന് തീരുമാനിച്ചു. ചാമി അവരോട് വന്ന വഴിയേ ഓടിക്കൊള്ളന് പറഞ്ഞു ആനയുടെ ശ്രദ്ധതിരിച്ചു ഞാന് ഓടിക്കൊള്ളാം എന്നും പറഞ്ഞു, അതില് ഒരുവന് നമ്മള്ക്ക് ഒരുമിച്ചു ഓടിയാല്പ്പോ്രെ എന്നു ചോദിച്ചപ്പോള് [അവന് മലയാളി തന്നെ..!! എനിക്കുറപ്പാ] ചാമി പറഞ്ഞു നിങ്ങള്ക്ക് വന്ന വഴിയേ അറിയൂ എനിക്ക് ഇവിടത്തെ ഓരോ ഊടു വഴികളും മനപ്പാടമാണ് ആനയില് നിന്നും രക്ഷപ്പെട്ടു വീടെത്താന് എനിക്കാവും. ആനയുടെ ശ്രദ്ധ അവരില് നിന്നും അകറ്റി ഓടിയ ചാമി അന്ന് സ്വന്തം ഉടുമുണ്ട് ആനയ്ക്ക് നേരെ വീശി എറിഞ്ഞു രക്ഷപ്പെടുകയായിരുന്നു. ആനയില് നിന്നും രക്ഷപ്പെടാന് നല്ല ഒരു ഐഡിയ ആണ് അതെന്ന് ചാമി പറഞ്ഞു. പലപ്പോഴും മദം ഇളകിയ ആനയില് നിന്നും പാപ്പാന്മാനര് അത്തരത്തില് രക്ഷപ്പെടുന്ന ഫോട്ടോകള് എന്റെോ മനസ്സില് മിന്നി മാഞ്ഞു. നമ്മടെ വണ്ടിയുടെ മുന്നില് ആന വന്നാല് എന്താ ചെയ്യുക എന്ന ചോദ്യം ഇതെല്ലാം കേട്ടു പിന്നില് ഇരുന്ന ശശിയുടെ സംഭാവനയായിരുന്നു, നമ്മളില് ചാമി ഒഴികെ ആരും മുണ്ടുടുക്കാത്തതിനാല് ഇറങ്ങി ഓടുക തന്നെ എന്ന അഭിയുടെ മറുപടിയും ശരവേഗത്തില് ആയിരുന്നു. ആനയ്ക്ക് കയറ്റം പുഷ്പം പോലെ പാഞ്ഞുകയറാമെങ്കിലും ഇറക്കം ഒരു വില്ലനാണെന്ന പഴയ പാഠം അഭി ശശിക്കും ജിതേഷിനും പകര്ന്നും നല്കി.
തേയിലത്തോട്ടങ്ങള്ക്കിടയില് ഓറനജ് മരങ്ങള് മേഘങ്ങേളെ തലോടി ആടുകയാണ്, അവിടെ ചന്നം പിന്നം ചാറുന്ന മഴ അവരോടു കഥകള് പറയുകയാവാം….!!!
ഇരുളുമൂടിയ വയല്വരമ്പിലൂടെ ചൂട്ടുമായ് നടന്നുപോകുന്ന യാത്രികന്റെ വിദൂര ദൃശ്യം പോലെ കാര്മേങഘങ്ങള് മൂടി ഇരുളുകേറിയ തോട്ടങ്ങള്ക്കിടയിലൂടെ തൂവെള്ള പൊട്ടുപോലെ ഞങ്ങളുടെ കാര് നീങ്ങുന്ന കാഴ്ച്ച ഞാന് നോക്കി നിന്നു. ആനയുടെ ചിത്രം മനസിന്റെ ഫ്രൈമില് മിന്നിയ വേളയില് ഉള്ള ശക്തിയെല്ലാം കാലില് പകര്ന്നു ഞാന് കാറിനു പിന്നാലെ ഓടി.
ഒരുകാര്യം ഞാന് ഉറപ്പിച്ചു പറയാം ഗൂഗിളും GPSഉം എന്നുവേണ്ട ടെക്നോളജികള്ക്കൊന്നും നമ്മളെ ഇവിടെ എത്തിക്കാന് പറ്റില്ല. അത്രയ്ക്ക് ഇടവഴികളും ജംഗ്ഷനുകളും തേയിലത്തോട്ടങ്ങളാല് മൂടപ്പെട്ട ഈ പാതകളില് ഞാന് കണ്ടു. ഒരു വഴി മാറി കയറിയാല് നമ്മള് എവിടെ എത്തും എന്നു “ഭഗവാന് തൂ ഹി ജാനേ…” അറിയുന്നവര്ക്ക്ട മാത്രം എത്തിപ്പെടാം. നാലും കൂടിയ ഒരു ജംഗ്ഷനില് കുറച്ചുപേര് ആ മഴയിലും തേയില നിറക്കുന്ന ജോലികളില് ഏര്പ്പെ ട്ടിരുക്കുന്നത് കണ്ടു, അവിടെ ആരോടോ ചാമി “സൂസൈഡ് പോയിന്റ്് പാക്കപ്പോറെന്നു” ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.. കുറച്ചു മുന്നോട്ടു പോയപാടെ റോഡ്‌ ചെളിയം നടുവില് കനത്തില് പുല്ലുവളര്ന്നി രൂപത്തിലും ആയി, മുന്നില്ലേക്ക് അതികദൂരം ഇനി പോകില്ലെന്ന് ഉറപ്പായി. കുറച്ചുകൂടെ മുന്നോട്ടുപോയാല് കാര് തിരിക്കാന് പറ്റിയ സ്ഥലം ഉണ്ട് വണ്ടി പോകും എന്ന ചാമിയുടെ വാക്കില് അഭി കാര് അവിടെവരെ എത്തിച്ചു. ചില സമയങ്ങളില് നമ്മള് ചിലരെ വിശ്വസിച്ചേ പറ്റൂ എന്തെന്നാല് നമ്മുടെ മുന്നില് വേറെ വഴികള് ഒന്നും ഇല്ലല്ലോ..!!!
കാര് നിര്ത്തി ; അടുത്ത ദിവസങ്ങളിലൊന്നും ഒരു വാഹനം വന്നുപോയ ലക്ഷണം ഇല്ല. ഇനി ഒരു 300M നടക്കണം; കോടമഞ്ഞു മൂടി അവ്യക്തമായ ഇടുങ്ങിയ പാതയെ ചൂണ്ടി കാണിച്ചു ചാമി പറഞ്ഞു, മഴപെയ്തു ചെളി നിറഞ്ഞ പാതകളില് പുല്ലുകളില് ചവിട്ടി ചാമിക്കുപിന്നാലെ ഞങ്ങള് നടന്നു, കോടമഞ്ഞിന്റെി കാഠിന്യം കാഴച്ചകള്ക്ക് വിഘാതമാകുമെന്ന് ഉറപ്പ്, എന്നിരുന്നാലും മഞ്ഞില് പൊതിഞ്ഞ കാഴ്ച്ചകളുടെ ഭംഗി മറ്റെന്തിനേക്കാളും മേലെയാണെന്ന് ഞങ്ങള്ക്കുറപ്പുണ്ട്. തേയിലത്തോട്ടങ്ങള് കഴിഞ്ഞു കിട്ടിക്കാടുകള് നിറഞ്ഞ വഴിയിലൂടെ ചാമിയും ഞങ്ങളും നടന്നു. പൊളിഞ്ഞുപോയ ഒരു മതിലിന് പുറമേ തുറസായ സ്ഥലം പോലെ തോനിക്കുന്ന ഒരിടത്ത് ചാമി നിന്നു. ഞങ്ങള് ഓടി അരികിലെത്തി. നിശ്വാസം നിലച്ചുപോയോ ഞാന് ഒന്നു ശങ്കിച്ചു.. ആരും അല്പ്പ നേരത്തേക്ക് ഒരു വാക്കും ഉരിയാടിയില്ല ആ വിസ്മയക്കാഴ്ച്ചയില് ഞങ്ങള്
അലിഞ്ഞുചേര്ന്നു മാഞ്ഞുപോയി..!!!
സ്വര്ഗം താണിറങ്ങി വന്നതോ…..$$
സ്വപ്നം പീലിനീര്ത്തി നിന്നതോ…$$
ഈശ്വരന്റെ സൃഷ്ടിയില് അഴകെഴുന്നതത്രയും ഇവിടെയൊന്നു ചേര്ന്ന്ലിഞ്ഞതോ…$$
കവി പാടിയത് അന്വര്ത്ഥ്മാക്കുന്ന ഇതുപോലോരിടം മുന്പ്ട കണ്ടുവോ ഞാന്…??? അറിയില്ല. ആ ഭംഗിയില് അലിഞ്ഞു പോയ്‌ ആരെങ്കിലും അവിടെ നിന്നും ആത്മഹത്യ ചെയ്‌താല് കുറ്റം പറയാന് പറ്റില്ല കേട്ടോ…ആര്ക്കും ഒന്നെടുത്തു ചാടാന് തോനിപ്പോകും..!! മൂടല്മ ഞ്ഞും മേഘവും പ്രണയാതുരമായി ഇഴുകിച്ചേര്ന്നൊ ഴുകി നടക്കുന്ന കാഴ്ച്ചകള് ആരുടെ മനസ്സിലും അസൂയയുടെ റോസാപ്പൂക്കള് വിരിയിക്കും. എന്നാലും ആ പ്രണയിനികള് എന്തിനായിരിക്കും അവിടെ നിന്നും ചാടി ആത്മത്യ ചെയ്തത്…??
രണ്ടു തട്ടുകളായാണ് അവിടെ പാറക്കെട്ടുകള് നിലകൊള്ളുന്നത് മുകളിലേതില് നമ്മള് സുരക്ഷിതരാണ്‌ എന്നാ താഴെ നല്ല ശ്രദ്ധ വേണം കാറ്റിന്റെ് വേഗം നമ്മള് വിചാരിക്കുന്നതിലും പതിന് മടങ്ങ് ശക്തമായിരിക്കും അതു മതി നമ്മളെ ആഘാതതായിലേക്ക് തള്ളിഇടാന്, ഇറങ്ങിയാല് നടുഭാഗം ചേര്ന്നു കാലില് ബലം നല്കി നില്ക്കുക എന്ന ചാമിയുടെ അപായസൂചന മനസില്ലും കാലിലും പകര്ന്ന് താഴേക്കിറങ്ങി, ഇത്തരം സ്ഥലങ്ങളില് നമ്മള് അവിടെ ഉള്ളവര് എന്തു പറയുന്നോ അത് അക്ഷരംപ്രതി അനുസരിക്കണം അനുനസരണക്കേടു നിങ്ങളുടെ ജീവന് കവര്ന്നേക്കും. താഴെ പോയാല് വീട്ടില് വിവരം അറിയുക്കകയല്ലാതെ ആളുടെ പൊടി പോലും നോക്കേണ്ടെന്ന് അനുഭവ്സ്തനായ ചാമി പറയുകയുണ്ടായി. വശങ്ങളിലൂടെ ദൂരേക്ക്‌ പോകുവാന് പാകത്തില്ലുള്ള വഴികള് ഉള്ളതുകണ്ട് ശശി ഒരു ശ്രമം നടത്താന് നോക്കിയത് ചാമിയും ഞങ്ങളും ചേര്ന്നുന തടഞ്ഞു.. മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നത് മനസ്സില് നിറച്ച ഗുരുക്കന്മാനര്ക്ക് നന്ദി.
മേഘങ്ങളിലും മൂടല്മുഞ്ഞിലും തട്ടി തടഞ്ഞു കാഴ്ച്ചകള് ക്ഷണികനേരത്തില് പ്രത്യക്ഷമായും അപ്പാടെ മാഞ്ഞും ഞങ്ങളോട് കൊച്ചു കുട്ടിയെന്നപോല് ഒളിച്ചുകളിയില് ഏര്പ്പെട്ടു..!! അവ്യക്തമായ കാഴച്ചകള്ക്കിടക്കു ചില ചെറു വെള്ളച്ചാട്ടങ്ങളും പച്ചപ്പു വിരിച്ച കുന്നിന് പുറങ്ങളും നിബിഡവനപ്രദേശങ്ങളും ദര്ശുനം നല്കി് മടങ്ങി, കാലാവസ്ഥ അനുകൂലമായിരുന്നോ പ്രതികൂലമായിരുന്നോ എന്നറിയാന് ഞാന് ഇനിയും അവിടെ പോകേണ്ടിയിരിക്കുന്നു. ഒരു ദിനം മുഴുവന് അവിടെ തന്നെ ഇരുന്നു കാഴ്ച്ചകള് കണ്ടാസ്വദിച്ച സായിപ്പിന്റെ് കഥ മാണിക്യത്തിന്റെോ വാക്കുകള് സത്യമാക്കി “തള്ളേ നമ്മള് ഒരു വ്വരവ്വൂടെ വെരേണ്ടി വരും ട്ടാ”. യഥാര്ത്ഥ ത്തില് ഈ സൂയിസൈഡ് പോയിന്റ്‌ കേരളത്തില് ആണെന്ന ചാമിയുടെ വെളിപ്പെടുത്തല് ഞങ്ങളെ അത്ഭുതപ്പെടുത്തി അങ്ങ് ആഘാതതയില് ചില വീടുകള് ചൂണ്ടിക്കാട്ടി ചാമി അതു വ്യക്തമാക്കി. .മുന്പ്ട ഞാന് സൂചിപ്പിച്ച തകര്ന്നന മതിലിന്റെി മറുപുറം തമിഴ്നാടാടും ഇപ്പുറം കേരളവും ആണ്.
ചാമി പ്രകൃതിയുമായ്‌ ചേര്ന്നു ജീവിക്കുന്ന ഒരാളായതിനാല് മേഘങ്ങളുടെ വരവും സ്വഭാവവും നോക്കി മഴയുടെ വരവ് ഘണിച്ചു പറഞ്ഞു.നടന്നു കാറിനരികില് എത്തുമ്പോഴേക്കും മഴ പെയ്യും ഇനി കാഴ്ച്ചകള് വ്യക്തമാവില്ല എന്ന ചാമിയുടെ അറിയിപ്പുകള് എന്നെ വല്ലാതെ ദുഖിതനാക്കി, അവിടം വിട്ടു പോകാന് എന്റെി മനസ്സു അനുവദിച്ചതേയില്ല, ഭൂരിപക്ഷാഭിപ്രായത്തിനു വശംവദനായി അവിടെ നിന്നു മടങ്ങുപോള് എന്റെി ആത്മാവിനെ ഞാന് അവിടെ ഉപേക്ഷിച്ചു പോന്നു. മടക്കയാത്രയില് ചാമി കേരളാ തമിഴ്നാട്‌ അതിര്ത്തി യുടെ അദൃശ്യ രേഖകള് കാണിച്ചുതന്നു.
മേഘങ്ങള് കനക്കുന്നു പ്രകാശം മങ്ങുന്നു കാറിനെ ലക്ഷ്യമായ് ഞങ്ങള് നടന്നു. കാറിനരികില് എത്തി വാതിലുകള് തുറക്കവേ മഴയുടെ തേന് തുള്ളികള് ഞങ്ങളുടെ മേല് മുത്തമിട്ടു. ചാമിയും ശശിയും കാറില് കയറി ജിതേഷ് കുടയുടെ കീഴില് അഭയംതേടി…!!
ഞാനും അഭിയും നിസ്വാര്ത്ഥ മായ പ്രകൃതിയുടെ മാറില് നിന്നും പെയ്തിറങ്ങുന്ന അനുഗ്രഹവര്ഷകങ്ങളെ മുഖം വാനിലെക്കുയര്ത്തി ഇരു കൈകളും നീട്ടി ഏറ്റു വാങ്ങി….!!!
മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. കാലവര്ഷറത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി ഞങ്ങള് ചിരിച്ചു. “അനാദിയായ മഴയുടെ സ്പര്ശം”.
 

Shiju K Lal

Tags :
Share This :

Leave a Reply

Your email address will not be published. Required fields are marked *

Contact Info

Make a Reservation

Our Support and Sales team is available 24 /7 to answer your queries

Copyright © 2021. All rights reserved.